ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ ഇളവിന് ട്രംപ്

ജനീവ∙ ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് അയവുവരുത്താൻ ഡൊണാൾഡ് ട്രംപ് .ഇതിന്റെ ഭാഗമായുള്ള തീരുവ ചർച്ച ചെയ്യാൻ ജനീവയിൽ യോഗം ആരംഭിച്ചു. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വൈസ് പ്രീമിയർ ഹെ ലൈഫെങ്ങാണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. വ്യാപാരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ ഉയർന്ന തീരുവ കുറയ്ക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ചൈനീസ് ഇറക്കുമതി ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 145% ആയി ഉയർത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ സംഘര്ഷത്തിലേക്കെത്തിയത്.ഇരു രാജ്യങ്ങളും പരസ്പരം ഉൽപ്പന്നങ്ങൾക്ക് താരിഫ് വർദ്ധനവ് നടപ്പിലാക്കിയത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരുന്നു.അതിനിടെ ജനീവയിൽ നടക്കുന്ന യോഗത്തിന് മുന്നോടിയായി ചൈനീസ് ഇറക്കുമതിയുടെ തീരുവ 80% ആയി കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദം നേരിടുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ.ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് 80 ശതമാനമായി കുറയ്ക്കണമെന്ന് ട്രംപ് നിർദേശിച്ചെങ്കിലും ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന മറ്റ് വെല്ലുവിളികള്‍ മറികടക്കാൻ ഇത് പര്യാപ്തമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്.