ട്രോളിങ് നിരോധനം; തൊഴിൽ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജ്യ റേഷൻ

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടത്തിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജ്യ റേഷൻ വിതരണം ചെയ്യും. തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽക്കാൻ സർക്കാർ ഉത്തരവായിരിക്കുകയാണ്.
52 ദിവസക്കലം തൊഴിൽ നഷ്ടമാകുന്ന സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലെ തൊഴിലാളികൾക്കും റേഷൻ ലഭിക്കും. ഇതിനായി തീരദേശ ജില്ലാ ഓഫീസർമാർ തൊഴിലാളികളുടെ വിശദമായ ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. അതുപോലെ നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.