വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുണിന് യാത്ര മൊഴി

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിന്റെ സംസ്‌കാരം ഇന്ന് . നാല് മണിക്ക് ശാന്തി കവാടത്തിലാണ് സംസ്‌കാരം നടക്കുക . മൃതദേഹം പകല്‍ 10.30 മുതല്‍ 12.30 വരെ കലാഭവന്‍ തിയേറ്ററില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു.
വഴുതക്കാട് വസതിയായ ‘പിറവി’ യിലാണ് ഷാജി എന്‍ കരുണിന്റെ അന്ത്യം. ഷാജി എന്‍ കരുണ്‍ 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1988ലാണ് ‘പിറവി’ എന്ന ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ സി ഡാനിയേല്‍ പുരസ്‌കാരവും നേടിയിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.