ഇതാണ് ഓരോ വ്യക്തിയുടെയും പോരാട്ടം. സ്വതന്ത്രനാകുക, അല്ലെങ്കില്‍ അടിമയാകുക – മാർപാപ്പ

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ലോകത്തിന്‍റെ ആദരവ് പിടിച്ചുപറ്റിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠയും ശ്രദ്ധേയമായിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ ‘തെരുവിലെ പ്രഭുക്കന്മാര്‍’ എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ അദ്ദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകിയും ശ്രദ്ധേയനായി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനില്‍ തന്നോടൊപ്പം ഇടപഴകാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചിരുന്നു. കരുണയും സഹനവും സ്‌നേഹവും അദ്ദേഹത്തിന്റെ ഹൃദയത്തിലൂടെ മനുഷ്യരുടെ ഉള്ളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മര്‍ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പം എക്കാലവും നിലകൊണ്ട മാര്‍പാപ്പയുടെ ഓര്‍മകള്‍ ലോകമുള്ളിടത്തോളം സ്മരിക്കപ്പെടും