കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ ബുധനാഴ്ച പുലർച്ചെയെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത് .മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. അമിത് വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്ന സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് തോന്നിയ പക ആയിരിക്കാം കൊലയ്ക്ക് എന്ന നിഗമനത്തിലാണ് പോലീസ്.
നിരവധി മൊബൈൽ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നെന്നും മൊബൈൽ ഫോണുകൾ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോണുകൾ പ്രതി കൈക്കലാക്കിയിരുന്നു . ഇതിൽ ഒരു മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഫോണിൽനിന്ന് ഗുഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫോൺ ഓൺ ചെയ്തത്. ഫോണുമായി ഗൂഗിൾ അക്കൗണ്ട് സിങ്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി തന്നെ അന്വേഷണ സംഘം പ്രവൃത്തിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു.
പിടികൂടിയതിനു പിന്നാലെ ആദ്യഘട്ടം ചോദ്യംചെയ്യൽ നടത്തി. പ്രതി കുറ്റകൃത്യം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. എന്തിനായിരുന്നു ക്രൂര കൊലപാതകം നടത്തിയതെന്ന വിവരമാണ് പോലീസ് പ്രതിയിൽനിന്ന് തേടുന്നത്.