തൃപ്പുണിത്തുറ ഫ്ലാറ്റില്‍ നിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം വഴി മുട്ടി

കൊച്ചി : തൃപ്പൂണിത്തുറയില്‍ 14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം. അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്. കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും. സ്കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
തൃപ്പൂണിത്തുറയിലെ 14കാരന്‍ മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ കുടുംബം റാഗിംഗ് പരാതി ഉന്നയിച്ചതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങുകയുമായിരുന്നു. സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടു പോയി മർദിച്ചുവെന്നും . ക്ലോസറ്റ് നക്കിച്ചു, മുഖം താഴ്ത്തി ഫ്ലഷ് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. മിഹിര്‍ മരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം അമ്മ തിരിച്ചറിഞ്ഞത്.
എന്നാല്‍ മിഹിര്‍ മരിച്ച് ഒന്നരമാസത്തോളമായിട്ടും റാഗിങ്ങില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തതിനപ്പുറം നിലവില്‍ സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തിൽ സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും. അധ്യപകരുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നിട്ടും റാഗിങ്ങിന് തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറയുന്നു .
റാഗിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം പുത്തന്‍ കുരിശ് പൊലീസും കുടുബത്തിന്‍റെ മൊഴിയെടുത്തടക്കമുള്ള അന്വേഷണം ഹില്‍പാലസ് പൊലീസുമാണ് നടത്തുന്നത്. സ്കൂളിന് പുറത്ത് മാനസിക സംഘര്‍ഷത്തിന് കാരണമായ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മിഹിറിനെ അലട്ടിയിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ് . കുട്ടി മരിച്ച ദിവസം സ്കൂളിലും പിന്നീട് വീട്ടിലുമുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.