ആഴ്ചയിൽ ആറ് മണിക്കൂർ മൊബൈൽ ഗെയിമിങ്; ജെൻ സീകളിൽ ഗെയിമിങ് അഡിക്ഷനോ?

ഇന്ത്യയിൽ സ്മാർട് ഫോൺ ഉപയോക്താക്കൾക്കിടയിലെ ഗെയിമിങ് അഡിക്ഷൻ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്.ഇതിനിടെയാണ് പുതിയൊരു പഠനം പുറത്തുവന്നിരിക്കുന്നത്. സൈബർ മീഡിയ റിസർച്ച് നടത്തിയ സർവേ പ്രകാരം, ജെൻ സീ തലമുറയിൽ 74 ശതമാനം പേരും ആഴ്ചയിൽ ആറ് മണിക്കൂറെങ്കിലും സ്മാർട് ഫോൺ ഗെയിമുകൾക്കായി സമയം ചെലവഴിക്കുന്നുവെന്നാണ്.
മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 32 ശതമാനം പേരും ഗെയിമുകൾക്കായി ആഴ്ചയിൽ ആറ് മണിക്കൂർ സമയം നീക്കിവെക്കുന്നവരാണെന്ന് ഡൽഹി, മുംബൈ, ബംഗളൂരു, ഗുവാഹതി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, അഹ്മദാബാദ്, ഇന്ദോർ, ഗ്വാളിയോർ എന്നീ നഗരങ്ങളിലായി 1550 ഉപയോക്താക്കളിലായി നടത്തിയ സർവേ ഫലം വ്യക്തമാക്കുന്നു.
മാസങ്ങൾ മുന്നേ , കേന്ദ്ര സർക്കാർ വർധിച്ചുവരുന്ന ഗെയിം അഡിക്ഷനെക്കുറിച് മുന്നറിയിപ്പ് നൽകിയിരുന്നു.കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കുന്നതിനെ കുറിച്ചും പ്രപരാമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.ജെൻ ഇസഡ് തലമുറയുടെ ഗെയിം അഡിക്ഷൻ ഏറെ വലുതാണെന്നും അത് അവരുടെ പഠനത്തെയും മാനസിക ആരോഗ്യത്തെയും വരെ ബാധിക്കുമെന്നും ഇത്തരം പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.