കേരള സർവകലാശാലയിൽ എസ് എഫ് ഐ -പൊലീസ് സംഘര്‍ഷം ; ആർഷോ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കൊച്ചി : കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിനെതിരെ പ്രതിഷേധിച്ച് എസ് എഫ് ഐ. കേരള സര്‍വകലാശാല കവാടത്തിനു മുന്നില്‍ ബാനറുയര്‍ത്തി ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി .
വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരായി വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും . പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു . തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായിരിക്കുന്നത്.
മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.എന്നാൽ ജനാധിപത്യപരമായയാണ് സമരം ചെയ്തതെന്ന് പി എം ആർ ഷോ വ്യക്തമാക്കി. പി എം ആർഷോ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ് എഫ് ഐവനിതാ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്. സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് അടക്കുകയും. പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കുകയും ചെയ്തു.
കേരള വി സിയെ കാണ്മാനില്ല എന്ന ബാനര്‍ ആണ് യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയത്. വിസിയുടെ നിലപാട് കാരണം സര്‍വകലാശാല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്.