യുക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ

കീവ്: യുക്രൈനില്‍ നടക്കുന്ന റഷ്യയുടെ കനത്ത മിസൈലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 പേർ മരണപ്പെടുകയും ആറ് കുട്ടികളടക്കം 90 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.. നിരവധിപേരെ കാണാതായി.റഷ്യ ഈ വര്‍ഷം നടത്തിയത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്.
ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി യാത്ര വെട്ടിച്ചുരുക്കി മടങ്ങി. കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചര്‍ച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് സെലന്‍സ്‌കി ആരോപിച്ചു. അതേസമയം, കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുക്രൈനെതിരെ റഷ്യ നടത്തിവരുന്ന യുദ്ധനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെടും ചെയ്തിരുന്നു.