തിരുവനന്തപുരം: ബിജെപിസംസ്ഥാന സെക്രട്ടറി വിവി രാജേഷിനെതിരെ പോസ്റ്റർ. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത് . അനധികൃത സ്വത്തിൽ അന്വേഷണം വേണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് വിവി രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും, ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും ഈ പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇത്തരം കാര്യങ്ങളൊക്കെ അന്വേഷിക്കണം, പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞത്. എന്നാൽ നടപടിക്ക് പിന്നിൽ ആരാണെന്ന കാര്യം അവ്യക്തമാണ്. പാർട്ടിയിലെ പടലപ്പിണക്കത്തിന്റെ തുടർച്ചയാകാം ഇതെന്നാണ് കരുതുന്നത്.