മനുഷ്യ മഹത്വത്തെ സംബന്ധിക്കുന്ന ധാരണകൾ മനുഷ്യൻ ഉള്ളിടത്തോളം കാലം തുടരും:സുഭാഷ് ചന്ദ്രൻ

കോഴിക്കോട് : ഇന്ത്യ ജനാതിപത്യ രാജ്യം എന്ന വിളിപ്പേര് ഉണ്ടെങ്കിലും വളരെ അധികം ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് പത്രപ്രവർത്തനത്തിലേക്ക് കാലെടുത്ത് വെക്കുന്ന വിദ്യാർത്ഥികൾക്ക് വേണമെന്ന് പ്രമുഖ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.
കാലിക്കറ്റ് പ്രസ് ക്ലബ് ഐ സി ജെ 27 ആമത് ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂലിക പടവാളാക്കിയ എഴുത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട പഴയ കാലത്തേ ഒരുപാട് പത്രപ്രവർത്തകരെ ഓർത്തുകൊണ്ട് അതെ അഭിമാന ബോധത്തോടെ തുടരാനാകുമോ എന്ന ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം.
സമൂഹത്തിൽ നടക്കുന്ന പലതിനെയും ലോക സമക്ഷം അവതരിക്കുവാനുള്ള ചങ്കൂറ്റം ഉണ്ടെങ്കിൽ മാത്രമേ മാധ്യമ പ്രവർത്തനം തിരഞ്ഞെടുക്കുക.
കാലം ഇരുണ്ടുപോയെന്ന് എല്ലാരും പറയുന്നു . എന്നാൽ കാലം എക്കാലത്തേക്കും ഇരുണ്ടുപോകുന്ന ഒന്നല്ലെന്നും
മനുഷ്യ മഹത്വത്തെ സംബന്ധിക്കുന്ന ധാരണകൾ മനുഷ്യൻ ഉള്ളിടത്തോളം കാലം തുടരുക തന്നെ ചെയ്യുമെന്നും ഉള്ള പൂർണ്ണ ബോധം ഉണ്ടാകണം.
നമ്മൾ എന്ത് എഴുതണം എന്ന ഒരു ജനാതിപത്യ രാജ്യത്ത് സങ്കല്പിക്കാൻ സാധിക്കാത്ത വിധത്തിൽ മുകളിൽ നിന്നുള്ള ചില ആജ്ഞകൾ നിർബന്ധ ബുദ്ധികളുടെ കീഴിൽ ഇരുന്ന് കൊണ്ടാണ് ഇന്ത്യയിലെ പത്രപ്രവർത്തനം തൂലിക ചലിപ്പിക്കുന്നത്. ട്രമ്പിന്റെ പുതിയ ഭരണ ക്രമങ്ങളുടെ ഭാഗമായി ഒരുപാട് ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് അയച്ചപ്പോൾ അവരെ തിരിച്ചയച്ച വിമാനത്തിന്റെ മേന്മകളെക്കുറിച്ചാണ് ചർച്ച ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.സി.ജെ ഡയറക്ടർ വി. ഇ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മലയാള മനോരമ സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ്ഖാൻ, പ്രസ് പി കെ സജിത്, ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ്, ഒന്നാം റാങ്ക് ജേതാവ് തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു.