x
NE WS KE RA LA
Kerala Politics

മുനമ്പം : എറണാകുളം കോൺഗ്രസ്‌ ഓഫിസിന് മുൻപിൽ പോസ്റ്ററുകൾ

മുനമ്പം : എറണാകുളം കോൺഗ്രസ്‌ ഓഫിസിന് മുൻപിൽ പോസ്റ്ററുകൾ
  • PublishedDecember 12, 2024

കോഴിക്കോട്: മുനമ്പം ഭൂപ്രശ്നം, മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്ക്കെതിരെ പോസ്റ്ററുകൾ പതിച്ചു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും

മുനമ്പം ഭൂമി വിഷയത്തില്‍ ലീഗ് നേതാക്കൾക്കിടയിലെ വ്യത്യസ്ത രീതിയിലുള്ള അഭിപ്രായം ഏറെ വിവാദമായിരുന്നു. കെ.എം.ഷാജി പ്രതിപക്ഷ നേതാവിനെ വരെ തിരുത്തി സംസാരിച്ച സാഹചര്യത്തിൽ ലീഗ് പരസ്യപ്രസ്താവന വിലക്കി. സമസ്തയിലെ ലീഗ് അനുകൂല, പ്രതികൂല വിഭാഗങ്ങളുമായുള്ള സമവായ ചർച്ചയും സമസ്ത മുശാവറ യോഗത്തിലെ സംഭവികാസങ്ങളും യോഗത്തിൽ ഇന്ന് ചർച്ചയാകും. സമസ്ത മുശാവറയിൽ നിന്ന് ഇന്നലെ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങി പോയ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം തീരുമാനിച്ചിരിക്കുന്നത് .

ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നായിരുന്നു ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയത്. സമസ്തയിലെ സിപിഎം അനുഭാവിയായി അറിയപ്പെടുന്ന നേതാവാണ് മുക്കം ഉമർ ഫൈസി. മുമ്പ് അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾക്ക് സമസ്ത അധ്യക്ഷന്റെ അടക്കം സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ ലീഗ് അനുകൂല ചേരി പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി നടത്തിയ മോശം പരാമർശം ചർച്ച ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഇന്നലത്തെ മുശാവറ ഈ വിഷയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സമസ്ത അധ്യക്ഷനെ കൂടി കടന്നാക്രമിച്ച ഉമർ ഫൈസി യോഗത്തിൽ ഒറ്റപ്പെടുകയും. ഇതോടെ സമസ്തയിലെയും പോഷക സംഘടനകളിലെയും ലീഗ് വിരുദ്ധർക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് കടുപ്പിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *