എംടിയുടെ ലോകം വിശാലമാണ്; ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല; ടി പത്മനാഭൻ
കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു . 1950 മുതലുള്ള പരിചയമാണ് എം ടിയുമായിട്ട്. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ എനിക്ക് അദ്ദേഹത്തെ കാണാൻ പോകാനായിട്ടില്ല. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുൻപാണ് എംടിയെ ഏറ്റവും ഒടുവിൽ കണ്ടത്. അദ്ദേഹത്തിന്‍റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല ടി പത്മനാഭൻ പറഞ്ഞു
എംടി. എന്നെപ്പോലെയല്ല ഞാൻ ചെറിയ മേഖലയിൽ ഒതുങ്ങി കൂടിയ ആളാണ്. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാൽ, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എംടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും ടി പത്മനാഭൻ പറഞ്ഞു .