വിമാനത്താവളത്തില്‍ വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ചു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതാണെന്നാണ് പൊലീസ് നിഗമനം. കിരണ്‍(37) ആണ് മരിച്ചത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജോലി സമ്മര്‍ദമോ, കുടുംബപ്രശ്‌നമോ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നു. സംഭവത്തിൽ സിഐഎസ്എഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.