കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നല്‍കി മന്ത്രി വീണാ ജോർജ്. ഇവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു. ഇവർക്കതിരേ കർശന നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Recent Posts
- പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി
- നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച
- മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി; പ്രയാഗ്രാജില് വൻ സുരക്ഷാക്രമീകരണം
- കാസര്‍ഗോഡ് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരം പരാതിയുമായി കുടുംബം
- മിഹിറിന്റെ മരണത്തിന് പിന്നാലെ, സ്കൂളിനെതിരെ കൂടുതല്‍ പേര് പരാതിയുമായി രംഘത്തെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Recent Comments
No comments to show.