കാലവർഷം എത്താറായിട്ടും ഭിത്തിയില്ലാതെ അരൂർ മേഖലയിലെ കടൽത്തീരം

തുറവൂർ: കാലവർഷം തൊട്ടരികിൽ എത്തിനിൽക്കുമ്പോഴും അന്ധകാരനഴി മുതൽ പള്ളിത്തോട്, ചാപ്പക്കടവ് വരെ തകർന്ന കടൽഭിത്തികൾ തീരവാസികളിൽ ആശങ്ക വളർത്തുന്നു. ടെട്രാപോഡ് സ്ഥാപിക്കുകയോ നിലവിലെ കടൽഭിത്തിയിൽ അറ്റകുറ്റപ്പണി നടത്തുകയോ വേണമെന്നാണ് ആവശ്യം. പ്രദേശങ്ങളിലെ കടൽഭിത്തികൾക്ക് 30 വർഷത്തിനു മുകളിൽ പഴക്കമുണ്ട്.വർഷങ്ങളായി ഇവിടെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. പലയിടത്തും കല്ലുകൾ മണ്ണിനടിയിൽ താഴ്ന്ന നിലയിലും പേരിനുപോലും കടൽഭിത്തി ഇല്ലാത്ത അവസ്ഥയിലുമാണ്. കടൽഭിത്തി തകർന്നയിടങ്ങളിൽ മുൻ വർഷങ്ങളിൽ ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്.ചെല്ലാനം ഹാർബറിനു വടക്കുഭാഗം വരെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിച്ചെങ്കിലും ഹാർബർ മുതൽ തെക്കോട്ട് അന്ധകാരനഴി വരെ തകർന്നു കിടക്കുകയാണ്. അന്ധകാരനഴി മുതൽ ചാപ്പക്കടവ് വരെ കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്.എല്ലാ വർഷവും തകർന്നു കിടക്കുന്ന കല്ലുകൾക്കു മുകളിൽ മണൽവാട നിർമിക്കുകയാണ് പതിവ്. എന്നാൽ, ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന മണൽവാട കടൽ കയറ്റത്തിനു ശാശ്വത പരിഹാരമാകുന്നില്ലെന്ന് തീരദേശവാസികൾ പറഞ്ഞു.
കടൽ കയറ്റമുള്ള പ്രദേശങ്ങളിൽ 500ലധികം കുടുംബങ്ങളാണ് തീരത്തോടടുത്തു താമസിക്കുന്നത്.കാലവർഷം ആരംഭിക്കുമ്പോൾ തീരം ഭീതിയിലാണ്. ചെല്ലാനം ഹാർബർ മുതൽ വടക്കോട്ട് പുത്തൻതോട് വരെ നിർമിച്ചതുപോലെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി ഈ ഭാഗത്തും നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.തുറവൂർ: കാലവർഷം തൊട്ടരികിൽ എത്തിനിൽക്കുമ്പോഴും അന്ധകാരനഴി മുതൽ പള്ളിത്തോട്, ചാപ്പക്കടവ് വരെ തകർന്ന കടൽഭിത്തികൾ തീരവാസികളിൽ ആശങ്ക വളർത്തുന്നു. ടെട്രാപോഡ് സ്ഥാപിക്കുകയോ നിലവിലെ കടൽഭിത്തിയിൽ അറ്റകുറ്റപ്പണി നടത്തുകയോ വേണമെന്നാണ് ആവശ്യം. പ്രദേശങ്ങളിലെ കടൽഭിത്തികൾക്ക് 30 വർഷത്തിനു മുകളിൽ പഴക്കമുണ്ട്.വർഷങ്ങളായി ഇവിടെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. പലയിടത്തും കല്ലുകൾ മണ്ണിനടിയിൽ താഴ്ന്ന നിലയിലും പേരിനുപോലും കടൽഭിത്തി ഇല്ലാത്ത അവസ്ഥയിലുമാണ്. കടൽഭിത്തി തകർന്നയിടങ്ങളിൽ മുൻ വർഷങ്ങളിൽ ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്.ചെല്ലാനം ഹാർബറിനു വടക്കുഭാഗം വരെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിച്ചെങ്കിലും ഹാർബർ മുതൽ തെക്കോട്ട് അന്ധകാരനഴി വരെ തകർന്നു കിടക്കുകയാണ്.
അന്ധകാരനഴി മുതൽ ചാപ്പക്കടവ് വരെ കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്.എല്ലാ വർഷവും തകർന്നു കിടക്കുന്ന കല്ലുകൾക്കു മുകളിൽ മണൽവാട നിർമിക്കുകയാണ് പതിവ്. എന്നാൽ, ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന മണൽവാട കടൽ കയറ്റത്തിനു ശാശ്വത പരിഹാരമാകുന്നില്ലെന്ന് തീരദേശവാസികൾ പറഞ്ഞു. കടൽ കയറ്റമുള്ള പ്രദേശങ്ങളിൽ 500ലധികം കുടുംബങ്ങളാണ് തീരത്തോടടുത്തു താമസിക്കുന്നത്.കാലവർഷം ആരംഭിക്കുമ്പോൾ തീരം ഭീതിയിലാണ്. ചെല്ലാനം ഹാർബർ മുതൽ വടക്കോട്ട് പുത്തൻതോട് വരെ നിർമിച്ചതുപോലെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി ഈ ഭാഗത്തും നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.