മലപ്പുറം: സി.പി.എം വിട്ട് ഡി.എം.കെ എന്ന പേരില്‍ സംഘടന രൂപീകരിച്ച പി.വി. അൻവർ എം.എല്‍.എയെ കൂടെ നിർത്തുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോള്‍, അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട്. ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്. ഉപാധികള്‍ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. പാലക്കാട്ടേക്ക് ശ്രദ്ധ നല്‍കിയാല്‍ പോരായെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടേക്ക് അമിത ശ്രദ്ധ നല്‍കിയാല്‍ ചേലക്കരയില്‍ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Recent Posts
- ആറളം ഫാമിലെ വന്യജീവി ആക്രമണം: നടപടികൾ സ്വീകരിച്ചില്ല, നിർദേശങ്ങൾ പാലിച്ചില്ല; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
- പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ ശക്തി ; രാജീവ് ചന്ദ്രശേഖർ
- നരേന്ദ്രമോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുകയാണ്; സുരേഷ് ഗോപി
- കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു
- ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു; കോഴിക്കോട് മൂന്ന് പേര്‍ക്ക് പരിക്ക്
Recent Comments
No comments to show.