വത്തിക്കാനിൽ വിശ്വാസികളുടെ പ്രവാഹം ; സംസ്ക്കാരം ശനിയാഴ്ച

വത്തിക്കാന്‍: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശ്വാസികളുടെ പ്രവാഹമണ്. ഇന്നലെയാണ് സാന്താ മാർത്തയിൽ നിന്ന് വിലാപയാത്രയായി ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചു.
സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന കബറടക്ക ശ്രൂശൂഷകൾക്ക് കര്‍ദിനാള്‍ കോളജിന്‍റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും.
സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികശരീരം റോമിലെ സെന്റ് മേരി മേജർ ബസിലിക്ക പള്ളിയിലെത്തിച്ചു കബറടക്കും.