സിപിഎം സംസ്ഥാന സമ്മേളനപ്രചാരണം:കൊല്ലം കളറാക്കിയതിന് പിഴ മൂന്നരലക്ഷം

കൊല്ലം: സംസ്ഥാന സമ്മേളനം കളറാക്കാന്‍ കൊല്ലം ചുവപ്പിച്ച സിപിഎമ്മിന് എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ വക പിഴ. കൊല്ലം നഗരത്തില്‍ കൊടിയും ഫല്‍്സുകളും സ്ഥാപിച്ചതില്‍ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടിക്ക് മൂന്നര ലക്ഷം പിഴയടയ്ക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്കിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയത്.
സംസ്ഥാന സമ്മേളനത്തിനായി 20 ഫല്‍്സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. നിയമാനുസൃതം ഫീസ് അടച്ച് ഫല്‍്സ് സ്ഥാപിക്കാന്‍ സിപിഎം അനുമതി തേടിയിരുന്നതായാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തില്ലെന്നാണ് വിവരം. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കയ്യേറാതെയും ഫല്‍്സ് ബോര്‍ഡുകളും കൊടിയും സ്ഥാപിക്കുകയായിരുന്നെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ബോര്‍ഡികളും കൊടികളും കമാനങ്ങളും ഉയര്‍ത്തേണ്ടത് ആവശ്യമാണ്. അത് നിയമം അനുശാസിക്കുന്ന വിധത്തില്‍ പരമാവധി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെയാണ് സ്ഥാപിച്ചത്. ഇതിനായി നിയമാനുസരണം ഫീസ് അടച്ച് പ്രചരണ സാമദ്രികള്‍ സ്ഥാപിക്കാന്‍ അപേക്ഷയും നല്കിയിരുന്നുവെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതി അതിരൂക്ഷമായ വിര്‍ശനമാണ് ഇന്നലെ ഉയര്‍ത്തിയത്. പൊതുസ്ഥലത്തെ അനധികൃതമായ അലങ്കാരങ്ങളും പ്രചരണസാമഗ്രികളും ഒഴിവാക്കണമെന്ന് പലതവണ ഹൈക്കോടതി നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിരുന്നു. കൊല്ലത്തുനിന്ന് ഇരുനൂറോളം പരാതികളാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച് ഫല്‍്സുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെയുണ്ടായതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ കടുത്ത അഭിപ്രായങ്ങളുണ്ടായതോടെയാണ് കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി ഉടനടി മൂന്നരലക്ഷം പിഴ ചുമത്തി പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രചാരണ സാമഗ്രികള്‍ സമ്മേളനം കഴിയുന്നതിന് മുമ്പ് എടുത്തുമാറ്റാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കില്ലെന്നാണ് വിവരം. ഇത് വലിയ എതിര്‍പ്പിച്ചും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്യും. തല്‍ക്കാലം തടിയൂരാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കൊല്ലത്തെ ബോര്‍ഡുകള്‍ നേരിട്ട് കണ്ടതാണെന്നും കൊല്ലം നഗരം മുഴുവന്‍ ബോര്‍ഡുകള്‍ വച്ചുകെട്ടിയിരിക്കുകയാണെന്നും ഇരുനൂറോളം പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും എന്നാല്‍ അതിന് ഉത്തരവാദികളായവരുടെ പേര് പറയാന്‍ പോലും പരാതിക്കാര്‍ക്ക് ഭയമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാല്‍ പേടി മൂലം ബോര്‍ഡ് വച്ചവരുടെ പേര് ആരും പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല. പൊലീസുകാര്‍ക്ക് പേടി, സെക്രട്ടറിമാര്‍ക്കും പേടി, എല്ലാവര്‍ക്കും പേടിയാണ്. പേടി മൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്.
റോഡരികില്‍ നിന്ന് അനധികൃത ബോര്‍ഡുകള്‍ നീക്കിയപ്പോള്‍ തിരുവനന്തപുരവും കൊച്ചിയുമൊക്കെ നല്ല ഭംഗിയായി. എന്നാല്‍ കൊല്ലത്തിന്റെ കാര്യത്തില്‍ അത് പറയാനാകില്ല. കൊല്ലത്ത് വരുമ്പോള്‍ കണ്ണടച്ച് വരണം എന്നുപറയരുത്. ഇവിടെ എന്തുമാവാം എന്നാണ് ഇപ്പോള്‍ പുതിയ തലമുറയെ കാണിക്കുന്നത്. അതാണ് കുട്ടികള്‍ കണ്ടുപഠിക്കുന്നത്. കുട്ടികള്‍ക്ക് എന്തെങ്കിലും നല്ല മാതൃക കാണിച്ചുകൊടുക്കണം. കോടതി ഉത്തരവുകളും സര്‍ക്കുലറുകളും വന്നിട്ടും അനധികൃതമായി ബോര്‍ഡുകള്‍ വീണ്ടും വരികയാണ്. തങ്ങള്‍ ഉത്തരവുകള്‍ പാസാക്കിയാല്‍ ഏറ്റുമുട്ടലിലേക്കാണ് പോകുന്നത്. ഇതുവഴി എന്ത് ജനാധിപത്യമാണ് സൃഷ്ടിക്കുന്നത്. കോടതിയില്‍ എല്ലാം സമ്മതിച്ചിട്ട് പിന്നിലൂടെ ഏറ്റുമുട്ടലിന് പോവുകയാണ്. പ്രമുഖ പാര്‍ട്ടികളാണ് ഈ അനധികൃത ബോര്‍ഡുകളും മറ്റും വയ്ക്കുന്നത്. തങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലെന്നും തങ്ങള്‍ നിയമത്തിന് മുകളിലാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നിട്ട് ഇത് ജനാധിപത്യമാണെന്നു പറയും. ഭരണനിര്‍വഹണത്തിന്റെ പിന്തുണയില്ലാതെ ജുഡീഷ്യറിക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. ജുഡീഷ്യറിയെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അതിനെ ജനാധിപത്യമെന്നു പറയരുത്. മറിച്ച് അത് ഫാസിസമാണ്. കോടതി ഉത്തരവും സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കുമെങ്കിലും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പോലും അത് നഗ്നമായി ലംഘിക്കുന്നു. സര്‍ക്കാര്‍ സംവിധാനം കൂടെയുണ്ടെന്ന വിശ്വാസമുള്ളതിനാലാണ് അനധികൃതമായി ബോര്‍ഡ് വയ്ക്കുന്നത്. സ്വകാര്യവ്യക്തികള്‍ ബോര്‍ഡ് വച്ചാല്‍ ജയിലില്‍ പോകും. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ഗൗനിക്കുന്നില്ല. ഇക്കാര്യത്തില്‍ കോടതിയെ എതിര്‍ക്കുന്നവരുമുണ്ട്. അത് ഹീറോയിസമാണെന്ന് വിചാരിക്കുന്നവരുമുണ്ട്. ശരിയായ മാതൃകയല്ല അവരുണ്ടാക്കുന്നത്. ജുഡീഷ്യറിയെ കളിയാക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.