x
NE WS KE RA LA
Uncategorized

പരാതികള്‍ പരിഹാരിച്ചില്ല: ടൗണ്‍ഷിപ്പിന് 27ന് കല്ലിടുംസമ്മതപത്രം ഒപ്പുവയ്ക്കാതെ ദുരന്തബാധിതര്‍

പരാതികള്‍ പരിഹാരിച്ചില്ല: ടൗണ്‍ഷിപ്പിന് 27ന് കല്ലിടുംസമ്മതപത്രം ഒപ്പുവയ്ക്കാതെ ദുരന്തബാധിതര്‍
  • PublishedMarch 12, 2025

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടും ദുരന്തബാധിതരുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃപട്ടികയിലെ 89 ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തി സമ്മതപത്രം ഒപ്പുവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും നിസഹകരണ പ്രതിഷേധത്തിലാണ് ഭൂരിഭാഗം ദുരന്തബാധിതരും. ഇന്നലെ ജില്ലാ കലക്ടര്‍ നേരില്‍ക്കണ്ട് സംസാരിച്ചവരില്‍ എട്ടുപേര്‍ മാത്രമാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത്. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ 13 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഈ മാസം 24 വരെ സമ്മതപത്രം നല്‍കാന്‍ സമയമുണ്ട്. പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ദുരന്തബാധിതരും. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് ദുരന്തബാധിതരില്‍ ഏറെപ്പേരും ഈ തീരുമാമെടുത്തിരിക്കുന്നത്.
ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാം, അതില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പതിനഞ്ച് ലക്ഷം ഇതാണ് സര്‍ക്കാര്‍ പാക്കേജ്. ഇതടക്കമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതരുടെ നിലപാട്. പത്ത് സെന്റ് ഭൂമിയും വീടുമോ അല്ലെങ്കില്‍ 40 ലക്ഷം രൂപയോ വേണമെന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റിയിലെ ദുരന്തബാധിതര്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ വ്യക്തമാക്കിയത്. ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ പത്തുസെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ 40 ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്നാവശ്യപ്പെട്ടാണ് ദുരന്തബാധിതരുടെ പ്രതിഷേധം. 27ന് മുഖ്യമന്ത്രി ടൗണ്‍ഷിപ്പിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടൗണ്‍ഷിപ്പിന്റെ മാതൃക റവന്യൂമന്ത്രി കെ രാജന്‍ പുറത്തുവിട്ടിരുന്നു. വീടുകള്‍ക്കൊപ്പം അങ്കണവാടി, ആരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പിന്റെ മാതൃക പുറത്തുവിട്ടിരുന്നു. ടൗണ്‍ഷിപ്പിന് ടൗണ്‍ഷിപ്പിന്റെ മാതൃക ഗുണഭോക്താക്കളെയും കാണിച്ചിരുന്നു.
ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിന്റെ പ്ലാനില്‍ അടയാളപ്പെടുത്തിയ മേല്‍ക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോടുചേര്‍ന്ന് പുറത്തായി നിര്‍മിച്ച സ്റ്റെയര്‍ അകത്ത് ഉള്‍പ്പെടുത്തണമെന്നും ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന പൊതുമാര്‍ക്കറ്റിലെ കടമുറികളില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് കച്ചവടം നടത്തിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ടൗണ്‍ഷിപ്പില്‍ ആരാധനാലയങ്ങള്‍, പൊതുശ്മശാനം എന്നിവ ഉള്‍പ്പെടുത്തണമെന്നും ഗുണഭോക്താക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ം ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. ദുരന്തത്തില്‍ കടമുറികള്‍, ഒന്നിലധികം വീടുകള്‍ നഷ്ടമായവര്‍ക്കും സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *