ഹിയറിങ് ലൈവ് സ്ട്രീമിങ് നടത്തണമെന്ന പ്രശാന്തിന്റെ ആവശ്യം പിന്തള്ളി ചീഫ് സെക്രട്ടറി

തിരുവനന്തപുരം∙ ഹിയറിങ് നൽകുന്നതിനു എൻ.പ്രശാന്ത് പറഞ്ഞ നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ.പ്രശാന്തിന്റെ ആവശ്യം സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ആണ് പ്രശാന്തിന്റെ ഹിയറിങ്.ഹിയറിങിന്‍റെ ഓഡിയോയും വിഡിയോയും റെക്കോര്‍ഡ് ചെയ്യണം, തത്സമയ സ്ട്രീമിങ് വേണം എന്നീ ആവശ്യങ്ങൾ അസാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തുമെന്നാണ് ചീഫ് സെക്രട്ടറി ചോദിച്ചു.എന്നാൽ പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നും തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയാറാകണമെന്ന് ആവശ്യപ്പെട്ടും പ്രശാന്ത് നേരത്തെ കത്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രശാന്ത് നിലവിൽ സസ്പെൻഷനിലാണ്.