തിരുവനന്തപുരം: സമര തീ ആളിക്കത്തിച്ച് ആശവർക്കർമാർ. അടുത്ത തിങ്കഴാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ആശവർക്കാർമാർ.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരവുമായെത്തിയത്. 232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ആവശ്യത്തിനായുള്ള സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോൾ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ചു. എന്നാൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയമെന്നും കുടിശ്ശിക ഉണ്ടെന്നത് തെറ്റാണെന്നുമായിരുന്നു വകുപ്പ് മന്ത്രി വീണ ജോർജിന്റെ വാദം.
എന്നാൽ സമരത്തിന് പിന്നിൽ അരാഷ്ട്രീയ സംഘടനകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ ആരോപിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, എകെ ആന്‍റണി തുടങ്ങിയ നേതാക്കളടക്കം സമരപന്തലിലെത്തി ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ചു.