തിരുവനന്തപുരം: സ്വർണം പണയം വെച്ചതിനെച്ചൊല്ലി തർക്കം ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അനുജൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗർ സ്വദേശി രാജീവിനെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.മൺവിളയിൽ തന്റെ ഓട്ടോ നിർത്തിയിട്ടിരുന്ന ജ്യേഷ്ഠൻ റെജിയും രാജീവും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
രാജീവിന്റെ ഭാര്യയുടെ സ്വർണ്ണം റെജി പണയം വച്ചു എന്നാരോപിച്ചുണ്ടായ വാക്കേറ്റത്തിൽ രാജീവ് പലതവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കഴക്കൂട്ടം പൊലീസിൽ മുൻപ് പരാതിപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഓട്ടോ കണ്ട് വെട്ടുകത്തിയുമായി വന്ന രാജീവ് റെജിയെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
വെട്ടു കൊണ്ട ശേഷം ഓട്ടോയിൽ കയറാ൯ ശ്രമിച്ച റെജിയെ വീണ്ടും വെട്ടി പരിക്കേൽപ്പിച്ച ശേഷം രാജീവ് ഓടി രക്ഷപെടുകയായിരുന്നു. വലതു കൈയ്ക്ക് സാരമായി പരിക്കേറ്റ റെജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.