തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഇവർ ഇന്ന് പകൽ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. എന്നാൽ ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. 12 മണിയോടെ ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
Recent Posts
- കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
- മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ടയറിൽ കുടുങ്ങി; റോഡിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
- കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ
- എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു
Recent Comments
No comments to show.
Popular Posts
January 25, 2025
കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
January 25, 2025